
Bengal girl sexually assaulted ചെന്നൈ : ബസ് കാത്തുനിന്ന 18കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. ബസ് കാത്തുനിന്ന ബംഗാള്‍ യുവതിയെയാണ് ഉപദ്രവിച്ചത്.
കിളമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ യാത്ര വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ ഓട്ടോയിലേക്ക് വലിച്ചിടുകയായിരുന്നു. തൊട്ടുപിന്നാലെ രണ്ടുപേർ കൂടി കയറി യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഓട്ടോറിക്ഷ റോഡിലൂടെ പോയപ്പോള്‍ യുവതിയുടെ കരച്ചില് കേട്ട് വഴിയാത്രക്കാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്നു. യുവതിയെ റോഡരികില്‍ ഇറക്കിയ ശേഷം അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി സേലത്ത് ജോലി ചെയ്തുവരികയാണെന്നാണ് വിവരം.
കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു. അണ്ണാ സർവകലാശാല ക്യാമ്ബസിലെ ലൈംഗികാതിക്രമം വിവാദമായി ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം.