Saturday, June 28
BREAKING NEWS


Kerala Budget 2025 കേരള ബജറ്റ് അവതരണം പൂർത്തിയായി; ഹെെഡ്രജൻ നിർമാണം, AI പ്രോത്സാഹിപ്പിക്കും, ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ കെ-ഹോംസ്

By News Desk

Kerala Budget 2025 തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ചു.

ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഇതൊക്ക.

*കൊച്ചി കോഴിക്കോട് തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിനായി മെട്രോ പൊളിറ്റൻ പ്ലാൻ നടപ്പാക്കും.

*ഗ്രീൻ ഹെെഡ്രജൻ വാലി- നാളെയുടെ ഇന്ധനം എന്ന് കരുതുന്ന ഹെെഡ്രജൻ നിർമാണത്തിനായി കേരളവും തയാറാകുന്നു. ഇതിനായി സ്വകാര്യ-പൊതുമേഖലാ കമ്പനി നിർമിക്കും. ബജറ്റിൽ 5 കോടി വകയിരുത്തി.

*ഹെെദരാബാദിൽ കേരളാ ഹൗസ് സ്ഥാപിക്കും

*കാലപ്പഴക്കം ചെന്ന സർക്കാർ വാഹനങ്ങൾ ഉപേക്ഷിച്ച് പുതിയ വാഹനങ്ങൾ വാങ്ങാൻ 100 കോടി വകയിരുത്തി.

*കെ ഹോംസ്-കേരളത്തിൽ ഒഴിഞ്ഞുകിടക്കുന്ന ടൂറിസം മേഖലയിൽ വീടുകൾ ഉപയോഗിക്കാനുള്ള പദ്ധതി ആരംഭിക്കും

*കേരളം ഹെൽത്ത് ടൂറിസം ഹബ്ബാക്കുന്നതിന് 50 കോടി വകയിരുത്തുമെന്ന് ധനമന്ത്രി

*സീ പ്ലെയിൻ, ഹെലികോപ്റ്റർ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ പദ്ധതി -20 കോടി രൂപ വകയിരുത്തി

*കേരളവുമായുള്ള പ്രവാസികളുടെ ബന്ധം മെച്ചപ്പെടുത്താൻ ലോക കേരള കേന്ദ്രം തുടങ്ങും.

*കേരളത്തിലെ മുതിർന്ന പൌരന്‍മാരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് വിവിധയിടങ്ങളിൽ ഓപ്പൺ ജിം തുടങ്ങാൻ 5 കോടി രൂപ വകയിരുത്തും

*തിരൂർ തുഞ്ചൻ പറമ്പിന് സമീപം എംടി വാസുദേവൻ നായർക്ക് സ്മാരകം നിർമിക്കും. ഇതിനായി 5 കോടി വകയിരുത്തി

*ദേശിയപാതയുടെ വികസനം 2025 അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി. ഇതിലേക്ക് കിഫ്ബിയിൽ നിന്നും പണം നൽകിയെന്നും മന്ത്രി പറഞ്ഞു.

*വന്യജീവി ആക്രമണം തടയാൻ 50 കോടി വകയിരുത്തി

*എഐ സാങ്കേതിക വിദ്യയെ പ്രോത്സാഹിപ്പിക്കും. ഇതിനായി സ്റ്റാർട്ടപ്പ് മിഷന് 1 കോടി രൂപ

*തിരുവനന്തപുരം മെട്രോ റെയിൽ യാഥാർത്ഥ്യമാക്കും. കൊച്ചി മെട്രോയുടെ വികസനം തുടരും.

*കാരുണ്യ പദ്ധതിക്ക് 700 കോടി രൂപ കൂടി അനുവദിക്കും

*തെക്കൻ കേരളത്തിൽ കപ്പൽ ശാല തുടങ്ങാൻ കേന്ദ്ര സഹകരണം തേടും. വിഴിഞ്ഞം പദ്ധതിയുടെ ഇതുവരെയുള്ള മുഴുവൻ ചെലവും വഹിച്ചത് കേരളമാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

*കെഎസ്ആർടിസിയ്ക്ക് അധുനിക ബസുകൾ വാങ്ങാൻ 107 കോടി വകയിരുത്തി

*കൊച്ചി മറെെൻ ഡ്രെെവിൽ 2400 കോടി രൂപയിൽ മറെെൻ സിറ്റി നിർമിക്കും

*കോവളം -നീലേശ്വരം വെസ്റ്റ് കോസ്റ്റ് കനാൽ സാധ്യമാക്കും. ഉൾനാടൻ ജലഗതാഗതം വികസിപ്പിക്കും

*കൊച്ചി മുസിരിസ് ബിനാലെയ്ക്ക് 7 കോടി രൂപ നൽകും

*എറണാകുളം നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി വകയിരുത്തി

*നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.8 കോടി വകയിരുത്തി

*കോടതികളുടെ ആധുനികവത്കരണത്തിനായി 17 കോടി വകയിരുത്തി

*അന്താരാഷ്ട്ര ജിസിസി കോൺക്ലേവ് നടത്താൻ 6 കോടി വകയിരുത്തി

*കൊല്ലം നഗരത്തിൽ ഐടി പാർക്ക് സ്ഥാപിക്കും. 2025-26ൽ ആദ്യഘട്ടം പൂർത്തിയാക്കും

*ചിലവ് കുറയ്ക്കാൻ സർക്കാർ കെട്ടിടങ്ങൾ നിർമിക്കാൻ ഓവർ ഡിസെെൺ, ഓവർ എസ്റ്റിമേറ്റ് ഒഴിവാക്കും.

*വ്യാജ വാർത്ത, ഓൺലെെനിൽ നടക്കുന്ന സെെബർ ബുള്ളിയിങ്ങ്, സെെസബർ അക്രമങ്ങൾ എന്നിവ തടയാൻ തുക വകയിരുത്തും. സെെബർ വിങ്ങ് ശക്തപ്പെടുത്തും

*കേരളത്തിൽ വെെഫെെ ഹോട്ട് സ്പോടുകൾ സ്ഥാപിക്കാൻ 15 കോടി

*കരിപ്പൂരിൽ 5 കോടി രൂപയ്ക്ക് ഹജ്ജ് ഹൗസ് നിർമിക്കും

*തെരുവുനായ ആക്രമണങ്ങൾ തടയാൻ എബിഡി കേന്ദ്രങ്ങൾക്ക് 2 കോടി നൽകും

*വെെക്കം സത്യാഗ്ര സ്മാരക നിർമാണത്തിന് 5 കോടി രൂപ വകയിരുത്തി

*ചാമ്പ്യൻസ് ബോട്ട് ലീഗിനായി 8.9 കോടി വകയിരുത്തി

*വനയാത്ര ട്രെക്കിങ്ങ് പദ്ധതിക്കായി 3 കോടി രൂപ വകയിരുത്തി

*ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിക്കായി 30 കോടി രൂപ വകയിരുത്തി
കേരളത്തിലെ ബുദ്ധകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് 5 കോടി

Spread the love

Leave a Reply

Your email address will not be published. Required fields are marked *