
Wild tiger taken to Thiruvananthapuram Zooതിരുവനന്തപുരം: വയനാട്ടിലെ പുൽപള്ളി അമരക്കുനിയിൽ കൂട് വെച്ച് പിടികൂടിയ കടുവയെ ഇന്ന് രാവിലെ തിരുവനന്തപുരത്തെ മൃഗശാലയിൽ എത്തിച്ചു. പ്രത്യേക അനിമൽ ആംബുലൻസിലാണ് പെൺകടുവയെ മൃഗശാലയിൽ എത്തിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സുൽത്താൻ ബത്തേരിയിലെ കുപ്പാടിയിലെ പരിചരണ കേന്ദ്രത്തിൽനിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഒരാഴ്ച മുമ്പാണ് എട്ടുവയസുകാരിയായ പെൺ കടുവ കൂട്ടിലായത്.
കടുവയുടെ ചികിത്സയ്ക്ക് കൂടുതൽ അനുയോജ്യമായതിനാലാണ് തിരുവനന്തപുരത്തേക്ക് മാറ്റുന്നതെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അമരക്കുനിയിൽ നിന്ന് പിടിച്ചതിന് ശേഷം കടുവയെ കുപ്പാടിയിലുളള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. വനം വകുപ്പിൻ്റെ കൂട്ടിൽ അകപ്പെടുമ്പോൾ കടുവയുടെ കൈയ്ക്ക് പരിക്കുണ്ടായിരുന്നു.