
Varkala തിരുവനന്തപുരം: വർക്കലയിൽ മകൾ വീട്ടിൽ നിന്നും ഇറക്കിവിട്ട വൃദ്ധ ദമ്പതികളെ തിരികെ വീട്ടിൽ പ്രവേശിപ്പിച്ചു. മകള്‍ സിജിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി. ഇരുവരും തിരികെ വീട്ടില്‍ എത്തിയപ്പോള്‍ സിജിയും കുടുംബവും ഉണ്ടായിരുന്നില്ല. അവര്‍ തൊട്ടടുത്ത് വാടക വീട്ടിലേക്ക് താമസം മാറ്റിയെന്ന് പൊലീസ് പറഞ്ഞു. മകന്‍ എത്തി താക്കോല്‍ കൈമാറുകയായിരുന്നു.
Also Read: https://www.buddsmedia.com/police-did-not-register-murder-case-against-chottanikkara-accused/
അതിനിടെ വിഷയത്തില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കും ആര്‍ഡിഒയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി. നിജസ്ഥിതി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും ദമ്പതികള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് മകള്‍ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് പൂട്ടിയത്. 79 വയസ്സുള്ള സദാശിവനെയും 73 വയസ്സുള്ള സുഷമയെയുമാണ് മകള്‍ വീടിന് പുറത്താക്കി അടച്ചത്. നാട്ടുകാര്‍ ഗേറ്റ് തള്ളി തുറന്നെങ്കിലും മാതാപിതാക്കളെ അകത്ത് കയറ്റാന്‍ ഇവര്‍ തയ്യാറായില്ല. പിന്നാലെ അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ വഴങ്ങിയില്ല
നേരത്തെയും സമാനമായി മകള്‍ മാതാപിതാക്കളെ പുറത്താക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പിന്നാലെ പൊലീസ് ഇവരെ വൃദ്ധസദനത്തിലേക്ക് മാറ്റി. പണം കിട്ടിക്കഴിഞ്ഞപ്പോള്‍ തങ്ങളെ മകള്‍ക്ക് വേണ്ടാതെയായെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. മകള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയിരുന്നെന്നും അത് ഉപയോഗിച്ച് നിര്‍മിച്ച വീട്ടില്‍ നിന്ന് തങ്ങളെ പുറത്താക്കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു.