
Chottanikkara Rape and Murder Case കൊച്ചി: ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത കൊല്ലപ്പെട്ട കേസില്‍ പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ല. പകരം പ്രതിക്കെതിരെ കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തും. പ്രതിക്ക് യുവതിയെ കൊല്ലണമെന്ന ഉദ്ദേശ്യമില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാള്‍ കഴുത്തില്‍ കുരുക്കിയത് മസ്തിഷ്‌ക മരണത്തിന് കാരണമായി. യുവതിക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമം നടന്നു. ശരീരത്തില്‍ മര്‍ദനത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം സംസ്‌കരിച്ചു. കഴുത്തില്‍ ഷോള്‍ കുരുക്കിയതാണ് മസ്തിഷ്‌ക മരണത്തിന് കാരണമായത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ അക്രമിച്ചതെന്ന് ചോറ്റാനിക്കരയില്‍ പോക്‌സോ കേസ് ഇരയെ പരിക്കേല്‍പ്പിച്ച പ്രതി അനൂപ് പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടി മരിച്ചിട്ടുണ്ടാകും എന്നു കരുതി താന്‍ രക്ഷപ്പെടുകയായിരുന്നെന്നും അനൂപ് മൊഴി നല്‍കിയിട്ടുണ്ട്.