
Sabarimala മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച് ശബരിമല നട അടച്ചു. ഇന്നലെ രാത്രിയില്‍ മാളികപ്പുറത്ത് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ ഗുരുതിയോടെ തീർത്ഥാടക ദർശനത്തിന് സമാപ്തിയായിരുന്നു.
ഇന്ന് രാവിലെ 5ന് നടതുറന്ന് അഭിഷേകത്തിനും നിവേദ്യത്തിനും ശേഷം തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും കാർമ്മികത്വത്തില്‍ മഹാഗണപതിഹോമം നടന്നു.
പന്തളത്തുനിന്നെത്തിയ തിരുവാഭരണസംഘം ശബരീശനെ വണങ്ങി തിരുവാഭരണ പേടകങ്ങളുമായി പതിനെട്ടാംപടിയിറങ്ങി. തുടർന്ന് പന്തളം രാജപ്രതിനിധി തൃക്കേട്ട നാള് രാജരാജ വർമ്മയുടെ ദർശനത്തിനുശേഷം മേല്‍ശാന്തി അരുണ്‍ കുമാർ നമ്ബൂതിരി അയ്യപ്പനെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയുമണിയിച്ച് യോഗനിദ്രയിലാക്കിയശേഷം നടയടച്ചു.
Also Read : https://www.buddsmedia.com/tomorrow-the-sirens-will-sound-dont-panic-this-reason/
പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്ക്കുന്ന രാജപ്രതിനിധിക്ക് ശ്രീകോവിലിന്റെ താക്കോല്‍ കൂട്ടവും പണക്കിഴിയും കൈമാറി . ഇവ രണ്ടും മടക്കി നല്കി ശബരിമലയിലെ പൂജകള്‍ അടുത്ത തീർത്ഥാടനകാലംവരെ തുടരാൻ നിർദ്ദേശിച്ച് തിരുവാഭരണത്തിനൊപ്പം അദ്ദേഹം മടക്കയാത്ര ചെയ്തു.
ഇന്നലെ നടയടച്ചശേഷം മാളികപ്പുറത്തെ മണിമണ്ഡപത്തിനു മുന്നിലായി രാജ പ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ മഹാഗുരുതി നടന്നു. തുടർന്ന് തീർത്ഥാടകർ നിശബ്ദരായി മലയിറങ്ങി. ഇന്ന് രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദർശനം.