
Nedumangad Accident തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വിനോദയാത്ര കഴിഞ്ഞ് മടങ്ങിവരികയായിരിന്നു ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 60 വയസുള്ള ദാസിനി മരിച്ചു.
നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലിലേക്ക് മാറ്റുകയാണ്. ബസില്‍ അമ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഒരേ പ്രദേശത്തെ ആളുകളാണ് ബസിൽ ഉണ്ടായിരുന്നത്. മൂന്നാറിലേക്ക് യാത്ര പോകുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9 45 ഓടെയാണ് ഇവർ യാത്ര ആരംഭിച്ചത്. പരിക്കേറ്റ എല്ലാവരേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചു. ഗുരുതര പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
റോഡില്‍ മറിഞ്ഞ ബസ് ഉയര്‍ത്താനുള്ള ശ്രമം തുടരുകയാണ്. വലിയൊരു വളവിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡില്‍ മറിഞ്ഞാണ് അപകടം.
Read Also : https://www.buddsmedia.com/6-trains-canceled-in-kerala-on-january-19-4-trains-restricted/
ബസില്‍ നിന്നും വലിയതോതില്‍ ഇന്ധനച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. ഇത് റോഡില്‍ പരന്നിട്ടുണ്ട്. അഗ്നിരക്ഷാസേന റോഡില്‍നിന്നും ഇന്ധനം വെള്ളം ഉപയോഗിച്ച് നീക്കാനുള്ള ശ്രമം തുടരുകയാണ്. ബസ് പൂര്‍ണമായും ഉയര്‍ത്തിയാല്‍ മാത്രമേ ആരെങ്കിലും ബസിനടിയില്‍ പെട്ടുപോയിട്ടുണ്ടോ എന്നതടക്കം അറിയാനാവൂ.
അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.