
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിലെ പ്രതി റിതു ജയൻ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന. ഇതിനായി പ്രതിയുടെ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചു. ഇന്നലെ രാത്രിയാണ് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടു പോയത്. പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നതെന്ന് പോലീസ് വ്യക്തമാക്കി. അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നുമാണ് പൊലീസ് പറയുന്നു.
അതേസമയം തന്നെയും വീട്ടുകാരെയും കളിയാക്കിയത് കൊണ്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ വൈകുന്നേരമാണ് പറവൂര്‍ ചേന്ദമംഗലം കിഴക്കുംപുറത്ത് വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ വീട്ടിൽ കയറി ആക്രമണം നടത്തി പ്രതി കൊലപ്പെടുത്തിയത്. വിനീഷയുടെ ഭർത്താവ് ജിതിന് ഗുരുതരമായി പരിക്കേറ്റിരുന്നു.