
Narendra Modi പ്രയാഗ്രാജ് : ത്രിവേണി സംഗമ സ്‌നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദികുംഭമേളയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയാഗ് രാജിലെത്തി. രാവിലെ പ്രത്യേക ബോട്ടിലായിരുന്നു ത്രിവേണി സംഗമത്തിലെത്തെയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കാൻ കഴിഞ്ഞത് ഭാഗ്യമാണെന്ന് പ്രധാനമന്ത്രി എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. “സംഗമത്തിലെ സ്നാനം ദൈവികബന്ധത്തിന്റെ നിമിഷമാണ്. അതില്‍ പങ്കെടുത്ത കോടിക്കണക്കിനാളുകളെ പോലെ എന്നിലും ഭക്തി നിറഞ്ഞു.” ഗംഗാ മാതാവ് എല്ലാവർക്കും സമാധാനം, ജ്ഞാനം, നല്ല ആരോഗ്യം, ഐക്യം എന്നിവ നല്‍കി അനുഗ്രഹിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പോസ്റ്റില്‍ പറഞ്ഞു.
Also Read: https://www.buddsmedia.com/christmas-new-year-bumper-the-first-prize-is-rs-20-crore-for-this-ticket/
ജനുവരി 13-ന് ആരംഭിച്ച ഈ വർഷത്തെ മഹാകുംഭമേളയില്‍ ഇതിനകം 37 കോടിയിലേറെ ആളുകള്‍ പങ്കെടുത്തുവെന്നാണ് റിപ്പോർട്ടുകള്‍. ഫെബ്രുവരി 26 മഹാശിവരാത്രി വരെ കുംഭമേള നടക്കും. കഴിഞ്ഞ ഡിസംബർ 13 ന് പ്രയാഗ്‌രാജ് സന്ദർശിച്ച പ്രധാനമന്ത്രി പൊതുജനങ്ങള്‍ക്കുള്ള ഗതാഗതം, സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 5,500 കോടി രൂപയുടെ 167 വികസന പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ഇതിനോടകം തന്നെ നിരവധി കേന്ദ്രമന്ത്രിമാരും പ്രമുഖരുമാണ് കുംഭമേളയില്‍ പങ്കെടുത്തത്. ഇന്ന് രാവിലെ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും പ്രയാഗ്‌രാജിലെ മഹാകുംഭ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയിരുന്നു. ഇന്ന് രാവിലെ 8 മണി വരെ 3.748 ദശലക്ഷത്തിലധികം ഭക്തർ ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനത്ത് പുണ്യസ്നാനം നടത്തിയെന്നാണ് കണക്ക്.