
Waqf Bill ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിന് സംയുക്ത പാര്‍ലമെന്ററി സമിതി [ജെപിസി] അംഗീകാരം നല്‍കി. കഴിഞ്ഞ ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ വെച്ച ബില്ലിന്മേല്‍ 14 ഭേദഗതികളോടെയാണ് ജെപിസി അംഗീകാരം നല്‍കിയിട്ടുള്ളത്.
ബില്ലിന്മേല്‍ കമ്മിറ്റിയിലെ പ്രതിപക്ഷ എംപിമാര്‍ 44 ഭേദഗതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. അവയെല്ലാം ബിജെപി അംഗം ജഗദംബിക പാല്‍ നേതൃത്വം നല്‍കുന്ന സമിതി തള്ളി.
ബില്ലിലെ 14 വ്യവസ്ഥകളിൽ എൻഡിഎ അംഗങ്ങൾ കൊണ്ടുവന്ന ഭേദഗതികൾ അംഗീകരിച്ചതായി പാർലമെൻ്ററി പാനലിനെ നയിച്ച ബിജെപി എംപി ജഗദാംബിക പാൽ പറഞ്ഞു. ചില ഭേദഗതികളിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെയും ജില്ലാ മജിസ്‌ട്രേറ്റുമാരെയും ചില പ്രത്യേക തസ്തികകളിൽ നിയമിക്കാൻ അനുവദിക്കുന്നതും വഖഫ് ട്രൈബ്യൂണലുകളിലെ അംഗങ്ങളെ രണ്ടിൽ നിന്ന് മൂന്നായി ഉയർത്തുന്നതും ഉൾപ്പെടുന്നു.
Also Read: https://www.buddsmedia.com/leopard-attack-a-young-man-was-injured-in-a-leopard-attack-in-wayanad/
അതേസമയം യോഗത്തില്‍ വഖഫ് ബില്ലിനെ 16 എംപിമാര്‍ പിന്തുണച്ചു. 10 പേര്‍ എതിര്‍ത്തു.വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്ക് ഭൂരിപക്ഷം കിട്ടിയില്ലെന്നും, ഇതേതുടര്‍ന്ന് നിര്‍ദേശങ്ങള്‍ തള്ളിയതായും ജഗദംബിക പാല്‍ വ്യക്തമാക്കി. ഭരണപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
കരട് റിപ്പോർട്ട് ജനുവരി 28-ന് വിതരണം ചെയ്യുമെന്നും തുടർന്ന് ജനുവരി 29-ന് ഔദ്യോഗികമായി അംഗീകരിക്കുമെന്നും ജെപിസി പ്രഖ്യാപിച്ചു.