
ന്യൂഡല്‍ഹി: 76ാം റിപ്പബ്ലിക് ആഘോഷങ്ങളുടെ നിറവില്‍ രാജ്യം. സേനയുടെ വീറും വാശിയുമായി വെടിക്കോപ്പുകളുമായി നാറി ശക്തി പ്രകടനവും പരേഡിൽ ശ്രദ്ധേയമായി. പരേഡിൽ 352 അംഗ ഇന്തോനേഷ്യൻ മാർച്ചിംഗും ബാൻഡ് സംഘവും പങ്കെടുത്തു. ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് പ്രബാവോ സുബിയാന്തോയാണ് റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ ദേശീയ യുദ്ധ സ്മാരകത്തിലെത്തി പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. സേനാമേധാവികളും പ്രധാനമന്ത്രിയെ അകമ്പടി സേവിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ദില്ലിയിലെ കർത്തവ്യപഥിൽ എത്തി. ദേശീയ പതാക ഉയർത്തി.
ദേശീയ ആഘോഷ ദിനങ്ങളിൽ എപ്പോഴും പ്രധാനമന്ത്രിയുടെ വസ്ത്രധാരണംശ്രദ്ധേയമാകാറുണ്ട്. ഇക്കുറിയും വർഷാഭമാണ് അദ്ദേഹത്തിൻ്റെ വസ്ത്രം. പ്രധാനമന്ത്രി തൻ്റെ തലപ്പാവ് വെള്ള കുർത്ത-പൈജാമയും തവിട്ട് നിറത്തിലുള്ള ബന്ദ്ഗാല ജാക്കറ്റും പോക്കറ്റ് സ്ക്വയറുമായാണ് റിപ്പബ്ലിക് ദിനത്തിൽ ശ്രദ്ധേയമായത്.
“ഇന്ന് നാം നമ്മുടെ മഹത്തായ റിപ്പബ്ലിക്കിൻ്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ വികസന യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും അധിഷ്ഠിതമാണെന്ന് ഉറപ്പാക്കുകയും ചെയ്ത എല്ലാ മഹത് വ്യക്തികൾക്കും ഞങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദേശീയ ആഘോഷം നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുമെന്നും ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.