Monday, June 30
BREAKING NEWS


World

കേബിള്‍കാറില്‍ കുടുങ്ങി 6 കുട്ടികളടക്കം 8പേര്‍; മണിക്കൂറുകള്‍ പിന്നിട്ടു, രക്ഷാപ്രവര്‍ത്തനം വൈകുന്നു cable car Pakistan
World

കേബിള്‍കാറില്‍ കുടുങ്ങി 6 കുട്ടികളടക്കം 8പേര്‍; മണിക്കൂറുകള്‍ പിന്നിട്ടു, രക്ഷാപ്രവര്‍ത്തനം വൈകുന്നു cable car Pakistan

cable car Pakistan പാകിസ്ഥാനിലെ കേബിള്‍ കാറില്‍ കുടുങ്ങിയ കുട്ടികളുള്‍പ്പടെയുള്ള എട്ടു പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിക്കുന്നു. ഖൈബര്‍ പഖ്തുൻഖ്വാ പ്രവിശ്യയിലെ മലയോരമേഖലയില്‍ 990 അടി ഉയരത്തിലാണ് ആറു കുട്ടികളുള്‍പ്പെടുന്ന സംഘം കുടുങ്ങിയത്. പത്ത് മണിക്കൂറിലധികം പിന്നിട്ടിട്ടും ഇവരെ താഴെയെത്തിക്കാനായില്ല. https://www.youtube.com/watch?v=J-bTdNwAAy0&t=40s ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഘം കുടുങ്ങുന്നത്. മറ്റ് ഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ കേബിള്‍ കാറുകളെയാണ് പ്രദേശവാസികള്‍ താഴ്വര കടക്കാൻ ആശ്രയിക്കുന്നത്. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് കേബിള്‍ കാറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നത്. കേബിള്‍ കാര്‍ തകരാറിലായത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പള്ളിയിലെ ലൗഡ് സ്പീക്കറിലൂടെ സമീപത്തെ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. https://www.youtube.com/watch?v=zYcJcRGIg...
എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു… ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ പറഞ്ഞത്. Amazon
Breaking News, Latest news, News, World

എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു… ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ പറഞ്ഞത്. Amazon

ബൊഗാട്ട (കൊളംബിയ) : എനിക്ക് വിശക്കുന്നു… എന്റെ അമ്മ മരിച്ചു... ആമസോണ്‍ വനത്തില്‍നിന്ന് കണ്ടെത്തിയ കുട്ടികള്‍ രക്ഷാപ്രവര്‍ത്തകരോട് ആദ്യം പറഞ്ഞ വാക്കുകളാണിത്. Amazon തദ്ദേശീയരായ രക്ഷാപ്രവര്‍ത്തന സംഘത്തിലെ അംഗമായിരുന്ന നിക്കോളാസ് ഒര്‍ഡോണസ് ഗോമസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്. മൂത്ത പെണ്‍കുട്ടി ലെസ്ലി തന്റെ കൈകളില്‍ ചെറിയ കുഞ്ഞിനേയുമെടുത്ത് ഞങ്ങളുടെ അടുത്തേക്ക് ഓടിവന്ന് പറഞ്ഞു 'എനിക്ക് വിശക്കുന്നു'. മറ്റു രണ്ടുകുട്ടികളില്‍ ഒരാള്‍ കിടക്കുകയായിരുന്നു. അവന്‍ എഴുന്നേറ്റ് പറഞ്ഞത് 'എന്റെ അമ്മ മരിച്ചു' എന്നാണ് -നിക്കോളാസ് പറഞ്ഞു. മെയ് ഒന്നിന് ഇവര്‍ സഞ്ചരിച്ച വിമാനം ആമസോണില്‍ തകര്‍ന്നു വീണ് നാലുദിവസംകൂടി കുട്ടികളുടെ അമ്മ മഗ്ഡലീന മുക്കുട്ടി ജീവിച്ചിരുന്നുവെന്ന് മൂത്തമകള്‍ ലെസ്ലി തന്നോട് പറഞ്ഞതായി കുട്ടികളുടെ അച്ഛന്‍ മാനുവല്‍ റാനോക്കെ മാധ്യമങ്ങളോട് പറഞ്ഞു. ...
ഔട്ട്; ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്….
Breaking News, India, Latest news, Money, World

ഔട്ട്; ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്….

ബ്ലൂംബെര്‍ഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ നിന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പുറത്ത്.( Gautam Adani) Gautam Adani (Gautam Adani) ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയില്‍ അദാനി പിന്നാക്കം പോയത്. ബ്ലൂംബര്‍ഗ് റിച്ചസ്റ്റ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവില്‍ 11ാം സ്ഥാനത്താണ്. സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യണ്‍ യു.എസ് ഡോളറിന്റെ നഷ്ടമാണ് ഓഹരി വിപണിയിലുണ്ടായത്. നിലവില്‍ 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആസ്തി. 82.2 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നില്‍ 12ാം സ്ഥാനത്തുള്ളത്. അദാനി ഓഹരികള്‍ ഇടിവ് ...
സാറ്റ് കളിക്കിടയില്‍ ഒന്ന് ഉറങ്ങിയതാ, എഴുന്നേറ്റപ്പോഴേക്കും രാജ്യം തന്നെ മാറിപ്പോയി, സാറ്റ് കളിച്ചത് പക്ഷെ കണ്ടെയ്‌നറിലാണെന്ന് മാത്രം. 15 കാരന്‍ ഉറങ്ങി എഴുന്നേറ്റത് 3000 കിലോമീറ്റര്‍ അകലെ…..
Breaking News, Latest news, World

സാറ്റ് കളിക്കിടയില്‍ ഒന്ന് ഉറങ്ങിയതാ, എഴുന്നേറ്റപ്പോഴേക്കും രാജ്യം തന്നെ മാറിപ്പോയി, സാറ്റ് കളിച്ചത് പക്ഷെ കണ്ടെയ്‌നറിലാണെന്ന് മാത്രം. 15 കാരന്‍ ഉറങ്ങി എഴുന്നേറ്റത് 3000 കിലോമീറ്റര്‍ അകലെ…..

ധാക്ക: ഒളിച്ചുകളിക്കുന്നതിനിടെ കണ്ടെയ്നറിനകത്ത് കയറി ഉറങ്ങിപ്പോയ ബാലന്‍ സഞ്ചരിച്ചത് 3,000 കിലോമീറ്റര്‍ !. ബംഗ്ലാദേശിലെ ചിറ്റഗോങ് തിറമുഖത്താണ് സംഭവം. 15-കാരനായ ഫഹീം ആണ് ഭക്ഷണവും വെള്ളവും ഇല്ലാതെ ദിവസങ്ങളോളം സഞ്ചരിച്ച് മലേഷ്യയിലെ പോര്‍ട്ട് ക്ലാംഗിലെത്തിയത്. കരഞ്ഞ് അവശസനായാണ് കുട്ടിയെ കപ്പലിലെ കണ്ടെയ്നറില്‍ കണ്ടെത്തിയതെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കണ്ടെയ്നറിനകത്ത് ശബ്ദം കേട്ടാണ് ജീവനക്കാര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് ഫഹീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ചികിത്സ തുടരുകയാണെന്നുമാണ് വിവരം. തളര്‍ന്ന്, അമ്ബരപ്പോടെ കണ്ടെയ്നറിനകത്ത് നിന്നും പുറത്തുവരുന്ന കുട്ടിയുടെ ദൃശ്യം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം പുറംലോകമറിഞ്ഞത്. മനുഷ്യക്കടത്തല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ...
വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും
Breaking News, COVID, Gulf, India, World

വിമാനത്താവളങ്ങളില്‍ കൊറോണ പരിശോധന ഇന്ന് മുതല്‍; പരിശോധനാ റിപ്പോര്‍ട്ട് വീണ്ടും നിര്‍ബന്ധമാക്കിയേക്കും

ചൈനയില്‍ അതിവേഗം കൊറോണ വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ പരിശോധനകള്‍ കര്‍ശനമാക്കുന്നു. ചൈനയില്‍ പടരുന്ന കോവിഡിന്റെ ഒമൈക്രോണ്‍ ഉപ വകഭേദമായ എക്സ്ബിബി ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത ശക്തമാക്കാന്‍ ആണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ഇന്ന് മുതല്‍ വിമാനത്താവളങ്ങളില്‍ വിദേശത്തുനിന്ന് എത്തുന്നവരില്‍ 2 ശതമാനം പേരെ പരിശോധനയ്ക്ക് വിധേയരാക്കും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിങ്ങും നടത്തും. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ ഇന്ന് മുതല്‍ പരിശോധന നടത്തും. അന്താരാഷ്ട്ര യാത്രക്കാരില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തും. പുതുവത്സരാഘോഷങ്ങളില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ഉള്‍പ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട...
അടുക്കളയിൽ ചുരുണ്ടുകൂടിയത് പാമ്പെന്ന് കരുതി; പാമ്പുപിടുത്തക്കാരെ വിളിച്ചു;പിന്നീട് സംഭവിച്ചതോ..?
World

അടുക്കളയിൽ ചുരുണ്ടുകൂടിയത് പാമ്പെന്ന് കരുതി; പാമ്പുപിടുത്തക്കാരെ വിളിച്ചു;പിന്നീട് സംഭവിച്ചതോ..?

അടുക്കളയിൽ വമ്പൻ പെരുമ്പാമ്പ് കയറിയെന്നു കരുതി പാമ്പുപിടുത്തക്കാരെ വിളിച്ച് അബദ്ധം പറ്റിയത് ഓസ്ട്രേലിയയിലെ ബ്രിസ്ബെയിനിലുള്ള ഒരു കുടുംബത്തിനാണ്. രാത്രി ഏറെ വൈകിയ സമയത്ത് അടുക്കളയുടെ മൂലയിലായി ചുരുണ്ട് കിടക്കുന്നത് വമ്പൻ പെരുമ്പാമ്പ് ആണെന്നു കരുതിയാണ് വീട്ടുകാർ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തിയത്. ഒടുവിൽ പാമ്പ് പിടുത്തക്കാർ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് തങ്ങൾക്ക് പറ്റിയ അബദ്ധം വീട്ടുകാർക്ക് മനസ്സിലായത്. അത് പെരുമ്പാമ്പ് ആയിരുന്നില്ല. സംഭവം ഒരു വമ്പൻ കൂണ്‍ പൊട്ടിമുളച്ചതായിരുന്നു. ഒറ്റനോട്ടത്തിൽ കാർപെറ്റ് പൈതൺ ഇനത്തിൽപ്പെട്ട പാമ്പാണെന്നേ കൂണ്‍ കണ്ടാൽ തോന്നുകയുള്ളൂ. ഇത് കണ്ടമാത്രയിൽ ഭയന്നുപോയ കുടുംബം രണ്ടാമതൊന്ന് പരിശോധിക്കാൻ മുതിരാതെ പാമ്പുപിടുത്തക്കാരെ വിളിച്ചുവരുത്തുകയായിരുന്നു. പ്രദേശത്ത് അടുത്തിടെ നല്ല മഴ ലഭിച്ചിരുന്നു. അതേത്തുടർന്ന് പൊട്ടിമുളച്ച കൂണാണ് വീട്ടുകാരെ വെട്ടില...
ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍
COVID, India, World

ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപിക്കുന്നു; സ്ഥിതി നിയന്ത്രണാതീതമെന്ന് രാജ്യങ്ങള്‍

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ ലോകത്ത് ആശങ്ക. സ്ഥിതി നിയന്ത്രണാതീതമെന്ന് ബ്രിട്ടണ്‍ അറിയിച്ചു. അതിവ്യാപന ശേഷിയുള്ള പുതിയ വകഭേദത്തില്‍പ്പെട്ട കൊറോണ വൈറസ് നിയന്ത്രണാതീതം എന്ന റിപ്പോര്‍ട്ടുകളാണ് ബ്രിട്ടണില്‍ നിന്ന് പുറത്തുവരുന്നത്. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ആണ് ബ്രിട്ടണിലെ ആശങ്കാജനകമായ സ്ഥിതിവിവരം പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം. അയര്‍ലാന്റ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പുതിയ വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് വ്യക്തത കൈവരാത്തതും ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. മരണനിരക്ക് കൂടുമോ വാക്‌സിന്‍ ഫലവത്താകുമോ എന്ന കാര്യങ്ങളില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ലെന്ന് ആരോഗ്യ രംഗത്...
പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
Crime, World

പോണ്‍ ശേഖരം നശിപ്പിച്ച മാതാപിതാക്കള്‍ മകന് 75,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

എകദേശം 55 ലക്ഷം ഇന്ത്യന്‍ രൂപയോളം വരുന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലാണ് സംഭവം. 42 വയസുകാരനായ ഡേവിഡാണ് മാതാപിതാക്കളായ ബെര്‍ത്ത് പോള്‍ എന്നിവര്‍ക്കെതിരെ കോടതിയില്‍ പോയി ഈ വിധി നേടിയത്. 2018ലാണ് ഡേവിഡിന്‍റെ പോണ്‍ ശേഖരം, അതില്‍ 1605 ഡിവിഡികള്‍, വിഎച്ച്എസ് ടേപ്പുകള്‍, സെക്സ് ടോയികള്‍ മാഗസിനുകള്‍ എന്നിവ ഇദ്ദേഹത്തിന്‍റെ രക്ഷിതാക്കള്‍ നശിപ്പിച്ചത്. ഏതാണ്ട് 25,000 ഡോളര്‍ വിലവരുന്നതാണ് ഇവയെല്ലാം എന്ന് ഉന്നയിച്ചാണ് ഇതിനെതിരെ ഡേവിഡ് നിയമ നടപടിക്ക് നീങ്ങിയത്. നഷ്ടത്തിന്‍റെ മൂന്നിരട്ടി മാതാപിതാക്കള്‍ ഡേവിഡിന് തിരിച്ചുനല്‍കാന്‍ ആയിരുന്നു ഹര്‍ജി. ഇതാണ് കോടതി അംഗീകരിച്ചത് എന്ന് ഇന്‍ഡിപെന്‍ഡന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെതിരെ കോടതിയില്‍ വാദിച്ച ഡേവിഡിന്‍റെ പിതാവ്, കോടതി പോണ്‍ ശേഖരം മകനെ ബാലപീഡകനും, ലൈംഗിക അടിമയും ആക്കുന്നതിനാലാണ് ഇത് ചെയ്തതെന്ന് ബ...
കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്
Business, World

കോവിഡ് വാക്സിന്‍ എടുത്തവര്‍ക്ക് എച്ച്‌ഐവി പോസിറ്റീവ്

പരീക്ഷണം നിര്‍ത്തിവച്ചു കോവിഡിനെതിരെയുള്ള പ്രതിരോധ വാക്സിനുകളുടെ നിര്‍മ്മാണവും പരീക്ഷണവും ഇന്ത്യയുള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നടന്നു വരികയാണ്. നിരവധി പേര്‍ ഇതിനോടകം കോവിഡ് വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന ചില വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുനതാണ്. കോവിഡ് വാക്സിന്‍ എടുത്തവരില്‍ എച്ച്‌ഐവി പരിശോധനാ ഫലം പോസിറ്റീവ് കണ്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയ പരീക്ഷണം നിര്‍ത്തിവച്ചു. ക്വീന്‍സ് ലാന്‍ഡ് യൂണിവേഴ്സിറ്റി ബയോടെക് കമ്പനിയായ സിഎസ്‌എല്ലുമായി ചേര്‍ന്നു വികസിപ്പിച്ച വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തിയത്. വാക്സിന്‍ കൊറോണ വൈറസിനെതിരെ സുരക്ഷിത കവചം ഒരുക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. 216 പേരിലാണ് വാക്സിന്‍ പരീക്ഷണം നടത്തിയത്. ഇവരില്‍ ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും കമ്പനി പറഞ്ഞു. എന്നാല്‍ വാക്സിന്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ എച്ച്‌ഐവി...
തന്റെ കൈലാസം സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ
Crime, World

തന്റെ കൈലാസം സന്ദര്‍ശിക്കാന്‍ ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് വിസയും വിമാനവും വാഗ്ദാനം ചെയ്ത് നിത്യാനന്ദ

ഓസ്‌ട്രേലിയയിലുള്ളവര്‍ക്ക് തന്റെ രാജ്യമായ കൈലാസം സന്ദര്‍ശിക്കാന്‍ വിസയും വിമാനവും വാഗ്ദാനം ചെയ്ത് ബലാത്സംഗക്കേസില്‍ അകപ്പെട്ട് നാടുവിട്ട ആള്‍ദൈവം നിത്യാനന്ദ. അവസാനമായി പുറത്തുവിട്ട വീഡിയോയിലാണ് നിത്യാനന്ദയുടെ വാഗ്ദാനം. എക്വഡോറിലുള്ള ദ്വീപ് വാങ്ങിയാണ് നിത്യാനന്ദ സ്വന്തം രാജ്യം സ്ഥാപിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് വിസ അനുവദിക്കുക. ഗരുഡ എന്ന പേരില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് കൈലാസത്തിലേക്ക് ചാര്‍ട്ടേഡ് വിമാന സര്‍വീസ് നടത്തുമെന്നും നിത്യാനന്ദ വീഡിയോയില്‍ പറയുന്നു. റൂട്ട് മാപ്പും അദ്ദേഹം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ തങ്ങണമെങ്കില്‍ മറ്റ് നടപടിക്രമങ്ങള്‍ കൂടി പാലിക്കേണ്ടി വരും. മൂന്ന് ദിവസ സന്ദര്‍ശനത്തിന് വരുന്നവര്‍ക്ക് ഭക്ഷണവും താമസവും സൗജന്യമായിരിക്കുമെന്നും നിത്യാനന്ദ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് എക്വഡോറിലെ ദ്വീപ് വാങ്ങി ഹിന്ദുരാജ്യമായ കൈലാസമായി നിത്യാനന്...