Sunday, July 6
BREAKING NEWS


More

വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു
Crime, Kottayam

വോട്ടു ചെയ്യാനെത്തിയ യുവതി കാമുകനൊപ്പം നാടുവിട്ടു

കോട്ടയം: കോട്ടയം ജില്ലയിലെ തിടനാട്ടിലാണ് സംഭവം.നാലു മാസം മുമ്പു വിവാഹിതയായ 19 കാരി ഭര്‍ത്തൃവീട്ടില്‍ നിന്ന് വോട്ട് ചെയ്യാന്‍ നാട്ടിലെത്തി. ക്യൂവില്‍ നില്ക്കുമ്പോള്‍ പഴയ കാമുകനെ കണ്ടു. വോട്ട് ചെയ്ത് ഇറങ്ങിയ യുവതി കാമുകനൊപ്പം സ്ഥലംനാട് വിട്ടു. കാഞ്ഞിരപ്പള്ളിയിലാണ് യുവതിയെ വിവാഹം കഴിപ്പിച്ച്‌ അയച്ചത്. ഭര്‍ത്താവ് സെക്യൂരിറ്റി ജീവനക്കാരനാണ്. പിണ്ണക്കനാട് സ്വദേശിനിയാണ് യുവതി. ഭാര്യയെ കാണാതായതോടെ ഭര്‍ത്താവ് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. തുടര്‍ന്ന് തിടനാട് പൊലീസില്‍ ഭര്‍ത്താവ് പരാതി നല്കി. ഇതോടെ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മൂന്നാം ദിവസം ഒളിത്താവളത്തില്‍ നിന്നും ഇരുവരെയും പിടികൂടി. സ്റ്റേഷനിലെത്തിയ യുവതി തന്നെ കാമുകനൊപ്പം പറഞ്ഞയക്കണമെന്ന് സി.ഐ യോട് യുവതി പറയുകയുണ്ടായി. ഭാര്യ...
ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍
Crime, India

ഐഫോണ്‍ ഫാക്ടറി അക്രമം; എസ്‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐ ആണെന്ന് ആരോപിച്ചിരുന്നു. 'ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണ്. എസ്‌എഫ്‌ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്'- കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌എഫ്‌ഐയുടെ പ്രതികരണം. #standwithcomradesrikanth എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്‌എഫ്‌ഐ തുടങ്ങിയിട്ടുണ്ട്. ...
സമരം വിളയുന്ന മണ്ണിന്‍റെ  കനൽ പാദങ്ങൾ
Writers Corner

സമരം വിളയുന്ന മണ്ണിന്‍റെ കനൽ പാദങ്ങൾ

പൊന്ന് വിളയുന്ന മണ്ണില്‍ ഇന്ന് വിളയുന്നത് നീതിയ്ക്ക് വേണ്ടിയുന്ന മുറവിളികള്‍ മാത്രം. ''ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്'' മഹാത്മാഗാന്ധിയുടെ ഈ വാക്കുകള്‍ ആണ് മനസ്സില്‍ ആദ്യം ഓടിയെത്തുക.കാര്‍ഷിക മേഖലയ്ക്ക് പേര് കേട്ട ഇന്ത്യ.തെഞ്ഞ് ഉരഞ്ഞ ചെരുപ്പും, വിണ്ടുകീറിയ കാല്‍ പാദങ്ങളുമായി മണ്ണിന്‍റെ ദുഃഖത്തിലും സന്തോഷത്തിലും കാവലായി നിന്നവര്‍. ഇന്ന്‍ ഇവര്‍ പോരാട്ടത്തിലാണ്.നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം.കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമതിനെതിരെ കര്‍ഷകരുടെ പോരാട്ടം തുടങ്ങീട്ട് ഇന്നേക്ക് 20 ദിവസം പിന്നിടുകയാണ്.സമരം കടുത്തതോടെ ഉപാധികളോടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ ആണ് കേന്ദ്ര സര്‍ക്കാര്‍. നിയമം വരുന്നത്തോടെ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കുന്നതിനായി സമര പരമ്പരയ്ക്ക് രാജ്യം സാക്ഷ്യം വഹിക്കുന്നത്.ഭരണ കുടത്തിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ ആണ് പാട...
ശാലു മോനോന് നേരെ ജാതീയാധിക്ഷേപം
Crime

ശാലു മോനോന് നേരെ ജാതീയാധിക്ഷേപം

'പുലയന്‍മാരുടെ നീലവസ്ത്രമല്ലാതെ വേറൊന്നും കിട്ടിയില്ലേ' നടിയും നര്‍ത്തകിയുമായ ശാലുമേനോന് നേരെ ജാതീയാധിക്ഷേപം. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഹരീഷ് കുമാര്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും ജാതീയാധിക്ഷേപമുള്ള കമന്റ് ഉണ്ടായത്. പുലയന്മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല, കഷ്ടം എന്നാണ് കമന്റ്.വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. നിരവധി പേരാണ് കമന്റിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനോടകം തന്നെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. കമന്റിട്ടയാളുടെ പ്രൊഫൈല്‍ തേടിപിടിച്ചും ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. കമന്റിട്ട പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാതീയാധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്...
ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍
Crime, Latest news

ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യം നല്‍കരുത്: പ്രോസിക്യൂഷന്‍

തിരുവനന്തപുരം: കാറിടിച്ച്‌ മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് സിസിടിവി ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ. പോലീസിന് തെളിവായി നല്‍കിയ രണ്ട് സിഡികള്‍ തനിക്കും നല്‍കണമെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ മുൻപ് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങള്‍ നല്‍കാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യത്തെ തുടര്‍ന്ന് രേഖകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കുന്നത് ഇന്ന് പ്രോസിക്യൂഷന്‍ എതിര്‍ത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നല്‍കാന്‍ നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഡിസംബര്‍ 30 നാണു ഇക്കാര്യത്തില്‍ കോടതി അന്തിമ തീരുമാനം എടുക്കുക. ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച്‌ അമിത വേഗ...
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; ഹർജി  സുപ്രീം കോടതി തള്ളി
Crime, Latest news

നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റില്ല; ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തളളി. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. ജഡ്‌ജി വിവേചനപരമായി പെരുമാറുന്നുവെന്ന് ആരോപണം ഉയര്‍ത്തി കോടതി മാറ്റാനാകില്ലെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. കോടതി ഒരു തീരുമാനമെടുത്താല്‍ നിയമപരമായി അത് ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അതല്ലാതെ ജഡ്‌ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നത് ശരിയായ രീതിയല്ല. വിചാരണ കോടതി മാറ്റണന്ന ആവശ്യത്തോട് യോജിക്കാനാകില്ല. വിചാരണ കോടതി വിധിയോട് സര്‍ക്കാരിന് എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. വലിയ തോതിലുളള മാദ്ധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്‌ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര...
എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം
Crime, Latest news

എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ല; എന്‍ഐഎയ്ക്ക് നിയമോപദേശം

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം ശിവശങ്കറിന്റെ അറസ്റ്റിന് തടസങ്ങളില്ലെന്ന് എന്‍ഐഎയ്ക്ക് നിയമോപദേശം ലഭിച്ചു . ഹൈക്കോടതി വിധി വന്ന ശേഷം യുഎപിഎ സെക്ഷന്‍ 15 നിലനില്‍ക്കുമോയെന്നതില്‍ നടപടിയും സ്വീകരിക്കാം. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത്, ഡോളര്‍കടത്ത്, കള്ളപ്പണക്കേസുകളില്‍ ഇ ഡിയും കസ്റ്റംസും കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടും എന്‍ഐഎ മാത്രം തീരുമാനം എടുത്തിരുന്നില്ല. മെല്ലെപ്പോക്ക് യുഎപിഎ നിലനില്‍ക്കുമോയെന്ന ആശങ്കയുള്ളതിനാലായിരുന്നു ഇത് . നേരത്തെ അറസ്റ്റിലായ പ്രതികളാണ് സ്വര്‍ണക്കടത്തില്‍ യുഎപിഎ 15ാം വകുപ്പ് ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളുടെ വാദം സ്വര്‍ണക്കടത്തിലല്ല, കള്ളനോട്ട് കേസിലാണ് ഈ വകുപ്പ് ബാധകമെന്നാണ്. കേസില്‍ ഇതോടെ അന്വേഷണ സംഘം പ്രതിരോധത്തിലായി. എന്നാല്‍ എന്‍ഐഎ,വ...
നായയെ കെട്ടി വലിച്ച സംഭവം: കാര്‍ ഉടമക്ക് നോട്ടീസ്
Crime

നായയെ കെട്ടി വലിച്ച സംഭവം: കാര്‍ ഉടമക്ക് നോട്ടീസ്

കാക്കനാട്: തെരുവുനായെ കാറില്‍ കെട്ടിവലിച്ച സംഭവത്തില്‍ കാര്‍ ഉടമക്കെതിരെ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കേസില്‍ പ്രതിയായ കുന്നുകര ചാലാക്ക സ്വദേശി യൂസുഫിന് മോട്ടോര്‍ വാഹന വകുപ്പ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. പറവൂര്‍ ജോയന്‍റ് ആര്‍.ടി.ഒ ആണ് നോട്ടീസ് നല്‍കിയത്. ഈ ആഴ്ചതന്നെ വിശദീകരണം നല്‍കണം. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കിയാണ് നോട്ടീസ്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഓടുന്ന കാറിന്റെ പിറകില്‍ നായെ കെട്ടിയിട്ട ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഡ്രൈവര്‍ക്കെതിരെ വ്യാപക ജനവികാരമുയര്‍ന്ന സാഹചര്യത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന...
സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ
Crime

സീരിയൽ നടിയുടെ ആത്മഹത്യ പ്രതിശ്രുത വരൻ അറസ്റ്റിൽ

ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് ചെന്നൈ: സീരിയല്‍ നടിയും അവതാരകയുമായിരുന്ന വിജെ ചിത്ര ജീവന്‍ ഒടുക്കിയ കേസില്‍ പ്രതിശ്രുത വരന്‍ ഹേംനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. നസ്രത്ത് പെട്ടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത മാനസിക സമ്മര്‍ദ്ദമാണ് ചിത്രയുടെ ആത്മഹത്യയ്ക്ക് കാരണം എന്നാണ് പോലീസ് പറയുന്നത്. അമ്മയുടെയും ഹേംനാഥിന്റെയും പെരുമാറ്റം കടുത്ത തീരുമാനത്തിലേക്ക് ചിത്രയെ എത്തിച്ചുവെന്നും പൊലീസ് സംശയിക്കുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഒരു രംഗത്തിലെ ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന്റെ പേരില്‍ പ്രതിശുദ്ധ വരനുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. സീരിയ...
പ്രദീപിന്റെ മരണം കൊലപാതകം ??
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...