വേനൽച്ചൂടിൽ കേരളം കുടിച്ചത് 100 കോടിയുടെ കുപ്പിവെള്ളം Heavy sunlight
Heavy sunlight കേരളം ഇത്തവണ വേനൽച്ചൂടിൽ കുടിച്ചത് 100 കോടി രൂപയുടെ കുപ്പിവെള്ളം. 2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള എട്ട് മാസം കൊണ്ടാണിത്. സാധാരണ ഫെബ്രുവരി മുതൽ മേയ് വരെയാണ് സംസ്ഥാനത്ത് കുപ്പിവെള്ള വ്യാപാരം കാര്യമായി നടക്കുന്നത്. എന്നാൽ, ഇത്തവണ ചൂട് കൂടിയതും ഉത്സവാഘോഷങ്ങളും വിൽപ്പന ഉയർത്തി. ചൂട് വീണ്ടും ഉയർന്നാൽ വിൽപ്പന ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
കേരളത്തിലെ ആവശ്യം മുന്നിൽ കണ്ട് സ്വദേശികളും വൻകിട കമ്പനികളും കൂടുതൽ വെള്ളം വിപണിയിൽ എത്തിച്ചിരുന്നു. ഓണത്തിനു മാത്രം 20 ശതമാനം അധിക വിൽപ്പനയാണ് സംസ്ഥാനത്ത് നടന്നതെന്ന് വ്യാപാരികൾ പറഞ്ഞു.
https://www.youtube.com/watch?v=YRZQQpA_0Ko&t=48s
കേരളത്തിൽ ഒരു ലിറ്ററിന്റെ കുപ്പിവെള്ളത്തിനാണ് ആവശ്യം കൂടുതൽ. ദിവസം ഒരു ലിറ്ററിന്റെ ഏതാണ്ട് 60,000 കുപ്പിവെള്ളമാണ് സംസ്ഥാനത്ത് വിൽക്കുന്നതെന്നാണ് കണക്കാക്കുന്നത്. ചില ദിവസങ്ങളിൽ വിൽപ്പ...