
Young man killed in wild elephant attack in Wayanad വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. സുൽത്താൻ ബത്തേരി നൂൽപ്പുഴയിലാണ് സംഭവം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് മനുവിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. മനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയത്. തിരികെ വരുമ്പോൾ ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടു. മനുവിനെ തട്ടിയെറിയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.
Also Read: https://www.buddsmedia.com/pm-modi-in-paris-met-french-president-emmanuel-macron-ai-summit-in-paris/
കഴിഞ്ഞ ദിവസം ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ മരിച്ചിരുന്നു. ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്. മതംബ കൊമ്പൻപാറയിലായിരുന്നു സംഭവം ഇന്നലെ വൈകിട്ട് ചെന്നാപ്പാറ മുകൾ ഭാഗത്തുനിന്നു കൊമ്പൻപാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. കുളിക്കാനായി വീടിനു സമീപത്തെ അരുവിയിലേക്കു പോയ സോഫിയയെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും കാണാഞ്ഞ് മാതാവിനെ അന്വേഷിച്ചു പോയ മകനാണ് അരുവിക്കു സമീപം മരിച്ചനിലയിൽ സോഫിയയെ കണ്ടെത്തിയത്. ആന ചിന്നംവിളിച്ച് 300 മീറ്റർ അപ്പുറം നിലയുറപ്പിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പൊലിസും സ്ഥലത്തെത്തിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് രാത്രി വൈകിയാണ് മൃതദേഹം സ്ഥലത്തുനിന്ന് നീക്കിയത്.