
Delhi Assembly Election 2025 ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് വിജയം. കാൽനൂറ്റാണ്ടിന് ശേഷമാണ് ബിജെപി ഡൽഹിയിൽ അധികാരത്തിലെത്തുന്നത്. ഇതോടെ പത്തു വര്‍ഷത്തോളം നീണ്ട ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തിന് തിരശ്ശീല വീണു. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.
എഎപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളും മധ്യവർഗ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന ബജറ്റ് തീരുമാനങ്ങളും ബിജെപിയ്ക്ക് തുണയായി. എഎപി ശക്തി കേന്ദ്രങ്ങളിലെല്ലാം ബിജെപി വലിയ മുന്നേറ്റമാണ് നടത്തിയത്. എഎപിയുടെ മുതിർന്ന നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ തുടങ്ങിയവരും ബിജെപി മുന്നേറ്റത്തിൽ കടപുഴകി.
Also Read: https://www.buddsmedia.com/omar-abdullah-ridiculed-aam-aadmi-party-and-congress/
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ (AAP) മോശം പ്രകടനത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. അതിൽ പ്രധാനം അഴിമതിയാരോപണവും നിയമ പ്രശ്നനങ്ങളൂം ആയിരുന്നു. പാർട്ടിയുടെ മുൻനിര നേതാക്കളുടെ പ്രത്യേകിച്ചും അരവിന്ദ് കെജ്‌രിവാൾ, മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുടെ അഴിമതി ആരോപണങ്ങളും അറസ്റ്റുകളും പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലാണ് ഉണ്ടാക്കിയത്.
മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് വളരെ അധികം മോശമായ പ്രകടനമാണ് ഇത്തവണ ആം ആദ്മി പാർട്ടി കാഴ്ചവച്ചത്. 2015 ൽ ആം ആദ്മി പാർട്ടി 67 സീറ്റുകൾ നേടിയിരുന്നു. 2020 ൽ ഇത് 62 ആയി കുറഞ്ഞു. എന്നാൽ 2015 ൽ ബിജെപി 3 സീറ്റും 2020 ൽ 8 സീറ്റും നേടി. ശേഷം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ വൻ കുതിച്ചു ചാട്ടമാണ് ബിജെപി കാഴ്ച വച്ചിരിക്കുന്നത്.
ഡൽഹി മുഖ്യമന്ത്രിയായി താൻ തിരിച്ചുവരുമെന്ന് ആത്മവിശ്വാസത്തോടെ കരുതിയിരുന്ന ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ ന്യൂ ഡൽഹി നിയോജകമണ്ഡലത്തിൽ ബിജെപിയുടെ പർവേശ് വർമയോട് തോറ്റിരിക്കുകയാണ്. ബിജെപിയുടെ പരിചയസമ്പന്നായ നേതാവും പടിഞ്ഞാറൻ ഡൽഹിയിൽ നിന്ന് രണ്ടുതവണ പാർലമെന്റ് അംഗവുമായിട്ടുള്ള വർമ ഈ തിരഞ്ഞെടുപ്പിൽ ആം ആംദ്മി പാർട്ടിക്കെതിരേ ശക്തമായ വെല്ലുവിളിയാണ് ഉയർത്തിയതെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.