
Kerala Budget 2025 തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്ബൂർണ ബഡ്ജറ്റ് ആരംഭിച്ചു. സാമ്ബത്തിക പ്രതിസന്ധി അതിജീവിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു.
അച്ചടിച്ച ബഡ്ജറ്റ് രാവിലെ ഉദ്യോഗസ്ഥർ വീട്ടിലെത്തി മന്ത്രിക്ക് കൈമാറിയിരുന്നു.
തൊഴിലും തൊഴില്‍ സാഹചര്യങ്ങളും മെച്ചപ്പെടണമെന്നും നാടിന് മുന്നേറ്റമുണ്ടാകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി നേരത്തെ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വലിയ പ്രതിസന്ധി ഘട്ടമാണ് കടന്നുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന്റെ അഞ്ചാമത്തെ ബഡ്ജറ്റാണിത്.
ധനസ്ഥിതി മെച്ചപ്പെട്ടു. ധനം ഞെരുക്കം മറച്ചുവെക്കാൻ അല്ല അത് ജനങ്ങളുമായി പറഞ്ഞു പോകാനാണ് ശ്രമിച്ചത്. പശ്ചാത്തല മേഖലയിലെ പോരായ്മയായിരുന്നു പ്രധാനം. ആഭ്യന്തര ഉദ്പാദനം മെച്ചപ്പെട്ടു. കേരള സമ്പദ്ഘടന അതിവേഗ വളർച്ചയിലാണ്. സർവ്വീസ് പെൻഷൻ കുടിശ്ശിക ഫെബ്രുവരി മാസത്തിൽ തന്നെ വിതരണം ചെയ്യും. ശമ്പള പരിഷ്കരണ കുടിശ്ശിയുടെ രണ്ട് ഘഡു ഈ സാമ്പത്തിക വർഷം തന്നെ നൽകും. 2025നെ സ്വാഗതം ചെയ്തത് ചൂരൽ മലയിലെ ദുരന്ത പുനരധിവാസ പദ്ധതിയുമായാണ്’- ബാലഗോപാൽ പറഞ്ഞു.
രാവിലെ ഒമ്പതിനാണ് ബജറ്റ് ആരംഭിച്ചത്. 10, 11, 12 തീയതികളിലാണ് ബജറ്റ് ചർച്ച. കഴിഞ്ഞ സാമ്പത്തിക വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടും സഭയിൽ വയ്ക്കും. നാടിന്റെ ഭാവിക്ക് മുതൽക്കൂട്ടാകുന്ന നിരവധി പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ബജറ്റിന് മുമ്പ് മന്ത്രി വ്യക്തമാക്കിയിരുന്നു.
ഈ വർഷം അവസാനം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബഡ്ജറ്റ് ജനപ്രിയമാകാനാണ് സാദ്ധ്യത.