
Elephant Athirapally തൃശ്ശൂര്‍ : അതിരപ്പിള്ളിയില്‍ മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി മയക്കുവെടിവെച്ചു ദൗത്യ സംഘം. രക്ഷാ ദൗത്യത്തിന്റെ മൂന്നാം ദിവസമാണ് ആനയെ മയക്കുവെടിവെക്കാനായത്.
രാവിലെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘം മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ആനയെ കണ്ടെത്തിയത്. നിലവിൽ വെറ്റിനറി ഡോക്ടർമാരായ ഡേവിഡ്, മിഥുൻ ,ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ ചികിത്സയിലാണ് കാട്ടാന. മുറിവ് മസ്തകത്തിയതിനാലാണ് ഡോക്ടർമാരുടെ സംഘം തന്നെ എത്തിയത്. എന്നാൽ പരിക്ക് ഗുരുതരമല്ല എന്നാണ് ഇവർ പറയുന്നത്.
നാല് ആനകള്‍ക്കൊപ്പമാണ് പരിക്കേറ്റ ആന ഉണ്ടായിരുന്നത്. മൂന്ന് കൊമ്പന്‍മാരും ഒരു പിടിയുമാണ് സംഘത്തിലുണ്ടായിരുന്നത്. ആനകള്‍ കൂട്ടം മാറിയ വേളയിലാണ് മയക്കുവെടിവെച്ചത്. ഒരു ഘട്ടത്തില്‍ ദൗത്യ സംഘത്തിന് നേരെ ആന പാഞ്ഞടുക്കുന്ന സ്ഥിതിയുമുണ്ടായി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ദൗത്യ സംഘത്തിന്റെ വരുതിയില്‍ നിന്നും കുതറിമാറി കാട്ടിലേക്ക് കടന്ന ആനയെ പിന്നീട് കണ്ടെത്തായിരുന്നില്ല.