
കോഴിക്കോട്: സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലിൽ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്‌തതായി ഡോക്‌ടർമാർ അറിയിച്ചു. കേസിന്‍റെ വിചാരണ ഇന്ന് (20-01-2025) തളിപ്പറമ്പ് കോടതിയില്‍ തുടങ്ങാന്‍ ഇരിക്കെയാണ് ശരണ്യ സ്വന്തം ജീവനൊടുക്കാന്‍ ശ്രമിച്ചത്.
Also Read : https://www.buddsmedia.com/israel-freed-90-palestinians/
2020 ഫെബ്രുവരി 17ന് ആണ് ശരണ്യ തന്‍റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്. തയ്യിൽ കടപ്പുറത്ത് താമസിക്കുന്ന ശരണ്യ, കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി ഒന്നര വയസുകാരനായ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി എന്നാണ് കേസ്.